Endosulphan :: സര്‍ക്കാര്‍ തന്നെ ഭീകരവാദികളാകുമ്പോള്‍...
വിദേശ ശക്തികളുടെ
താല്പര്യാര്‍ദ്ധം നാട്ടിലെ വിശാലമായ മലനിരകളില്‍ വ്യാപകമായിതീര്‍ന്ന തേയീലയും
റബ്ബറും കശുവണ്ടിയും ഇന്നുപലരീതിയില്‍ ജനജീവിതത്തെ പ്രതിസന്ധിയില്‍ എത്തിച്ചു.
തേയീല തോട്ടങ്ങള്‍ തൊഴിലാളികള്‍ക്കും ഒപ്പം പ്രകൃതിക്കും സര്‍ക്കാരിനും ഒരുപോലെ മുറിവുകള്‍
ഉണ്ടാക്കുന്നു. റബ്ബര്‍ മുഖ്യവിളയായി മാറിയ കേരളം എത്ര വലിയ തിരിച്ചടികളാണ് ഇന്നു നേരിടുന്നത്. ഒരു കാലത്ത് കേരളത്തെ
സാമ്പത്തികമായി താങ്ങി നിര്‍ത്തിയിരുന്ന ഈ ബ്രസീല്യന്‍ വിള ഒരിക്കലും
ലഭാകരമാകുവാന്‍ കഴിയാത്ത തരത്തില്‍ വിലത്തകര്‍ച്ചയില്‍ ആണെന്നു പറയാം. അതുവഴി
ദശലക്ഷം വരുന്ന കര്‍ഷകര്‍ക്ക് പ്രതി വര്‍ഷം 10000 കോടി രൂപയിലധികം വരുമാന നഷ്ട്ടം
ഉണ്ടാകുന്നു.വിദേശ നാണയം നേടിത്തരുന്ന വിളകളുടെ പട്ടികയില്‍ മറ്റൊരു വില്ലനായി തീര്‍ന്ന
കശുവണ്ടി, ഒരു കാലത്തെ പ്രധാന ചെറുകിട വ്യവസായമായിരുന്നു. കൊല്ലം ജില്ലയില്‍ 5
ലക്ഷം തൊഴിലാളികള്‍ക്ക് തൊഴില്‍ അവസരം കൊടുത്തിരുന്ന,(അതും സ്ത്രീകള്‍ക്ക്)വമ്പിച്ച
വിദേശ നാണയം നേടിവന്നിരുന്ന, കശുവണ്ടിരംഗം 90കള്‍ക്ക് ശേഷം തിരച്ചടിയിലാണ്. കശുമാങ്ങഉത്പാദനം
കുറവായതിനാല്‍ ടാന്‍സാനിയ തുടങ്ങിയ നാടുകളില്‍നിന്നും കശുവണ്ടി ഇറക്കുമതി ചെയ്ത്
പരിപ്പാക്കി കയറ്റുമതി ചെയതായിരുന്നു വിപണനം നടത്തിവന്നത്. ലോകവിപണി മാന്യം ഇത്തരം കൃഷികളെ
വല്ലാതെ പ്രതിസന്ധിയിലാക്കി. 90കളില്‍ ആരംഭിച്ച ആഗോളവല്‍ക്കരണം നാണ്യവിപണിക്കും
അനുബന്ധരംഗത്തിനും വന്‍ വളര്‍ച്ചയുണ്ടാകുമെന്നയിരുന്നു ബന്ധപെട്ടവുടെ വാദങ്ങള്‍.എന്നാല്‍
ഇത്തരം മേഖലക്കുകൂടി പൂര്‍ണ്ണതകര്‍ച്ചയാണ് അന്തര്‍ദേശീയ വല്‍ക്കരണം
വരുത്തിവെച്ചത്.
ലോകം ഇന്നനുഭാവിക്കുന്ന വന്‍
പ്രതിസന്ധിയുടെ കാരണങ്ങളില്‍ മുന്‍
പന്തിയില്‍ നില്‍ക്കുന്നത്, കാര്‍ഷികമേഖലയില്‍ രണ്ടാംലോകയുദ്ധത്തിനു ശേഷം
നടപ്പിലാക്കപെട്ട രാസ-വള-കീടനാശിനി-ആധുനിക വിത്ത് അടിസ്ഥാനപെടുത്തിയ കൃഷി രീതിയാണ്.ബ്രസീലും
ഇന്ത്യ തുടങ്ങിയ പുതിയ ജനാധിപത്യ രാജ്യങ്ങള്‍ വൈദേശിക ശക്തികള്‍ വരുത്തി വെച്ച
ദുരന്തങ്ങളില്‍ നിന്നും മാറിനിന്ന് പുതിയ സ്വന്തം പാത കണ്ടെത്തുവാനുള്ള
ശ്രമത്തിലാണെന്ന് 40കളില്‍ പരക്കെ
പ്രചരിച്ചിരുന്നു .എങ്കിലും ഇന്ത്യ മറ്റു പലരെയും എന്നപോലെ കൃഷിക വികസനത്തിനായി
ഉറ്റു നോക്കിയത് അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകളെ തന്നെ. അങ്ങനെfordഉം Rock
Fellerഉം പുതിയ കൃഷിക വീക്ഷണത്തിന്‍റെ
ചൂണ്ടുപലകക്കരായി .അവരുടെ പ്രിയപെട്ട ബഹുരാഷ്ട്ര കുത്തകസ്ഥാപനങ്ങള്‍
നമ്മുടെ കൃഷിയുടെ അജണ്ടകള്‍ തീരുമാനിച്ചു.രണ്ടാം
യുദ്ധത്തിലെ പ്രധാന രാസായുധ നിര്‍മ്മാണ കമ്പനിയായ Monsanto യുടെ Nitrogen
ശേഖരത്തിനെ വളമായി മാറ്റി കച്ചവടം മെച്ചപ്പെടുതുവാന്‍ അവസരമോരുക്കുന്നതിനായി Nitrogen അധിഷ്ട്ടിത വളങ്ങളെ കൂടുതലായി
പ്രോത്സാഹിപ്പിക്കുന്ന സമീപങ്ങള്‍ നമ്മുടെ രാജ്യത്തും ഉണ്ടായി. ഹരിത വിപ്ലവം
മുന്നാം രാജ്യങ്ങള്ളില്‍ രാസ-കീട-നാശിനി അധിഷ്ഠിതമാക്കുന്നത്തില്‍ ലോകസമ്പന്ന
രാജ്യങ്ങള്‍ കാട്ടിയ അമിത താല്‍പ്പര്യത്തിന് പിന്നിലെ ബഹുമുഖ തട്ടിപ്പുകള്‍ പില്‍കാലത്ത്
ഇന്ത്യക്ക് വരുത്തി വെച്ച ദുരന്തങ്ങള്‍ പല തരത്തിലുള്ളതാണ്. നാട്ടിലെ മരുവല്‍ക്കരന്നത്തിനും ക്യാന്‍സര്‍,വമ്പിച്ച
കൃഷി ചെല്ലവ് തുടങ്ങിയ പ്രശ്നങ്ങളിലേക്കും നമ്മുടെ കാര്‍ഷിക ലോകം എത്തപെട്ടത് ഈ
തെറ്റായ നിലപാടിലൂടെയാണ് .എന്നാല്‍ ഇന്നും
അനുഭവങ്ങളില്‍ നിന്നു കൂടിപാഠം പഠിക്കാതെ ജനിതക വിത്തുകളെ
ന്യായീകരിക്കുവാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ –ഉദ്യോഗസ്ഥ കുട്ടുകെട്ടുകള്‍ ഇതിലും
വലിയ ദുരന്തത്തെ ക്ഷണിച്ചു വരുത്തുന്നതായി മനസിലാക്കാം.
സാമ്പത്തിക ദുരിതത്തില്‍
ആടി ഉലഞ്ഞ മെക്സിക്കോ രാജ്യം കൃഷിയില്‍കൂടി രക്ഷപെടുത്തുവാന്‍ നടത്തിയ 1990 ലെ ശ്രമം അവരെ ജനിതക
സോയകൃഷിയിലേക്ക് അടുപിച്ചു. രണ്ടാം യുദ്ധത്തിലെ കച്ചവട സാധ്യതകളെ വന്‍തരത്തില്‍
ഉപയോഗിച്ചു വളര്‍ന്ന Monsanto ഇവിടെയും സജ്ജീവമായി. അവര്‍ വളര്‍ത്തിഎടുത്ത ജനിതക
സോയയും അവയുടെ കളനാശിനി Glyphosateയും വ്യാപകമായി കൃഷി ഇടങ്ങളില്‍ ഉപയോഗിച്ചു. 20
കോടി ലിറ്ററുകള്‍ 1.7കോടി ഹെക്ട്ടെറുകളില്‍ തളിച്ചത് ആയിരക്കണക്കിന് ജനങ്ങളില്‍
തലച്ചോറില്‍ മാന്ദ്യം,ക്യാന്‍സര്‍,വന്ധ്യത, ത്വക്ക് രോഗം, ഞരമ്പ് സമ്പന്തമായ അസുഖങ്ങള്‍ ഉണ്ടാക്കി.മെക്സിക്കോ മറ്റൊരു
കുരുക്കില്‍ പെട്ടുഎന്ന് പറയാം . ഇതുമൂലം france,Denmak,ബ്രസീല്‍ തുടങ്ങിയ
രാജ്യങ്ങള്‍ കളനാശിനിയെ നിരോധിച്ചു.എന്നാല്‍ എന്നും Roundup കേരളത്തിലെ റബ്ബര്‍
തോട്ടങ്ങളില്‍ ഉപയോഗിച്ചുവരുന്നു. സര്‍ക്കാരും ജനങ്ങള്‍ കൂടിയും ഈ വിഷയത്തില്‍
ഉത്ഖണ്ഡാകുലരല്ല.
ലോകത്തെപിടിച്ചു കുലിക്കിയ
ഭോപ്പാല്‍ ദുരന്തം(December2,3 1984) 8000
ആളുകളെ ഒറ്റ രാത്രിയില്‍ കൊലപെടുത്തി.പിന്നീട് 5 ലക്ഷം ആളുകളെ നിത്യ രോഗികളാക്കി.Methyl
Isocynite എന്ന കീടനാശിനി ശെരിയായ രൂപത്തില്‍ സൂക്ഷിക്കാത്ത കമ്പനിയുടെ ഉടമസ്ഥരെ
സുരക്ഷിത സ്ഥാനത്തെത്തിക്കുവാന്‍ കേന്ദ്ര –സംസ്ഥാന സര്‍ക്കാരുകള്‍ കാട്ടിയ അമിത താല്പര്യം
ഇന്നും ജനാധിപത്യ ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത ആദ്യായമാണ്. പരമോന്നത കോടതിപോലും
ഇരകളെ വേണ്ടവിധം പരിഗണിക്കാതെ മുഖം തിരിച്ചു പ്ലാച്ചിമടയിലെ ജലചൂഷണത്തിനെതിരെ എല്ലാ MLA
മാരുംകൂടി കേരളനിയമസഭയില്‍ നിയമം
ഉണ്ടാക്കിയിട്ടും 5 വര്‍ഷത്തിനു ശേഷം രാഷ്രപതിതന്നെ നിയമം തിരിച്ചയച്ചു. നമ്മുടെ
നാട്ടിലെ (വളം)രാസ –കീടനാശിനിപ്രയോഗങ്ങളെയും അതിന്‍റെ ഉത്പാദനത്തെയും ഭീതിയോടെ
നോക്കി കാണേണ്ട സാര്‍ക്കാര്‍,വിഷയത്തില്‍ നിര്‍ജ്ജീവമായ നിലപാട് തുടരുമ്പോള്‍
ജനങ്ങളുടെ ജീവിതം കൂടുതല്‍ അപകടകരമായി തീരും. ക്യാന്‍സര്‍,പ്രമേഹം, അസ്തമ,ത്വക്ക്
രോഗങ്ങള്‍ തുടങ്ങിയവ വ്യാപകമായിതീരുവാനുള്ള പ്രധാനകാരണം വിഷാംശം
കലര്‍ന്ന കാര്‍ഷികരംഗം തന്നെ .
കേരളത്തിന്‍റെ പൊതുഭൂപ്രകൃതിയില്‍
നിന്നും തെല്ലു വ്യത്യസ്തമായ കാസര്‍ഗോഡ് നിബിഡ വനങ്ങള്‍ ഇല്ലാത്ത തുറസ്സായ
മലനിരകളാല്‍ ശ്രദ്ധിക്കപെട്ടിരുന്നതിനാല്‍ വിസ്താരമായ പ്രദേശത്ത് Kerala Plantation
വകുപ്പ് കശുമാവ് കൃഷി വ്യപകമാക്കി.അതിന്‍റെ ഉത്പാദനം വിദേശതെക്കുള്ള കശുവണ്ടി
കയറ്റുമതിയെ ലക്‌ഷ്യം വെച്ചായിരുന്നു. കശുമാവിന്‍ തോട്ടങ്ങളില്‍ കീടനാശിനിയായി 1979 മുതല്‍
Endosulphan ഉപയോഗിച്ചു.അതും വായൂ മാര്‍ഗ്ഗം.4600hectorല്‍ 2000വരെ 20 വര്‍ഷം
തളിക്കല്‍ തുടര്‍ന്നു. കാസര്‍ഗോഡ് ജില്ലയുടെ പ്രത്യേകത അവിടെയുള്ള വ്യാപകമായ
വെട്ടുകല്ലുകള്‍ക്കിടയിലെ ജലസാനിധ്യമാണ് .ഒരു ഡസനിലധികം ചെറുതും വലുതുമായ നദികള്‍
ഉള്ള പ്രദേശത്തെ ജല മാനേജ്മെന്‍റെ ലോകപ്രശസ്തമാണ്(സുരങ്ക). Endosulphan ചുവപ്പ്
വിഭാഗത്തില്‍ പെടുന്ന organochlorine രാസപദാര്‍ത്ഥമായാതിനാലും അതിന്‍റെ half
life(പകുതി അളവ് നിര്‍വീര്യമാകുവാന്‍ എടുക്കുന്ന സമയം)9 മാസം മുതല്‍ 6 വര്‍ഷം.
മനുഷ്യനില്‍ 10 parts per millionsനുമുകളില്‍ അപകടം വരുത്തുന്ന കീടനാശിനിയുടെ തോത്
കീടനാശിനി തളിച്ച 12 ലധികം പഞ്ചായത്തുകളില്‍ 100 parts per millions ആയിരുന്നു എന്നതില്‍
നിന്നും അപകടത്തിന്‍റെ തോത് എത്ര
വലുതാണെന്ന് മനസ്സിലാക്കാം. ബുദ്ധി മാന്ദ്യം,കൈ-കാല്‍ വൈകല്യം,ത്വക്ക് രോഗം, വന്ധ്യത,അവയവങ്ങളുടെ
വികലമായ വളര്‍ച്ച തുടങ്ങിയ നിരവധി ദുരന്തങ്ങള്‍ക്ക് കാരണമായ ഈ കീടനാശിനി Stockhome
സമ്മേളനത്തില്‍ വെച്ച് നിരോധിച്ചു.(2011).എന്നാല്‍ നിരോധനം നമ്മുടെ നാട്ടില്‍
എത്തിയില്ല.70 തിനടുത്ത് രാജ്യങ്ങളില്‍ പ്രസ്തുത കീടനാശിനി നിരോധിച്ചു.കാസര്‍ഗോഡിന്‍റെ
വടക്കന്‍ പ്രദേശങ്ങളില്‍ ആദ്യം വളര്‍ത്തു മൃഗങ്ങളിലും പിന്നീട് നവജാത ശിശുക്കളിലും
കണ്ടു തുടങ്ങിയ രോഗത്തെ ഗവ്വ്രവതരമായി
മനസ്സിലാക്കുവാന്‍ നാട്ടുകാര്‍ക്കു കഴിഞ്ഞില്ല. ജനകീയരായ ആരോഗ്യപ്രവര്‍ത്തകര്‍
നടത്തിയ പഠനങ്ങള്‍, ഒപ്പം സ്വന്തം കുടുംബ
അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ശ്രീമതി. ലീലകുമാരി നടത്തിയ നിയമപോരാട്ടം
endosulphan തളിക്കല്‍ നിര്‍ത്തിവെക്കുവാന്‍ തോട്ടം കമ്പനിയെ നിര്‍ബന്ധിതമാക്കി.
എന്നാല്‍ Kerala Plantation Corporation endosulphan കീടനാശിനി യുടെ അപകടം
ബോധ്യപെടുവാന്‍ വിസ്സമ്മതിച്ചു. മാത്രവുമല്ല കമ്പനിതൊഴിലാളി യൂണിയനുകള്‍
endosulphanന് അനുകൂലമായി അഭിപ്രായം
പറയുന്നവരായി രംഗത്ത് വന്നു . endosulphan വിരുദ്ധ സമരം തൊഴിലാളികളുടെ തൊഴില്‍
മേഖലക്കു ഭീഷണിയാണെന്ന് അഭിപ്രായം ഉയര്‍ന്നു.വന്‍ അപകട സാധ്യതയുള്ള കീടനാശിനി
തൊഴിലാളികള്‍ നേരിട്ട് കൈകാര്യം ചെയ്തു വരികയും പലരും രൂക്ഷമായ ത്വക്ക് ക്യാന്‍സര്‍ രോഗങ്ങള്‍ക്കു വിധേയമായിമരിച്ചു
വീണിട്ടും തൊഴിലാളി സംഘടനകള്‍ക്ക് endosulphan തളിക്കലിന് അനുകൂലമായിരുന്നു.
Endosulpahan തളിക്കല്‍ തോട്ടം അധികാരികള്‍ നിര്‍ത്തി
വെച്ചുഎങ്കിലും കീടനാശിനിയുടെ വര്‍ദ്ധിച്ച സാന്നിധ്യം വരുത്തി വെച്ച ദുരിത
ജീവിതങ്ങളോടു കരുണ ഇല്ലാതെയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍
പെരുമാറിയത്.അന്താരാഷ്ട്ര സമ്മേളനത്തില്‍ Endosulphan നിരോധിക്കുവാന്‍
വോട്ടെടുപ്പ് നടന്നപ്പോള്‍ ഉത്പാദനം തുടരണമെന്ന് വാദിച്ച ഏക രാജ്യം ഇന്ത്യയാണെന്നു
പറഞ്ഞാല്‍ നമ്മുടെ രാജ്യം ജനങ്ങളുടെ സുരക്ഷിതത്ത്വത്തിനു നല്‍കുന്ന വില മനസിലാകും.
ലോകത്ത് ഏറ്റവും കൂടുതല്‍ Endosulphan ഇന്നും ഉത്പാദിപ്പിക്കുന്ന,ഉപയോഗിക്കുന്ന,കയറ്റുമതിചെയ്യുന്ന-രാജ്യമായ
ഇവിടെ കീടനാശിനി വരുത്തുന്ന
കൂട്ടകുരുതിയും മറ്റു ദുരന്തവും സര്‍ക്കാരിനെ വേവലാതിപെടുത്തുന്നില്ല. കര്‍ണാടകയും
കേരളവും മാത്രമാണ് ഉപയോഗം നിരോധിച്ചിരിക്കുന്നത്. രാജ്യത്താകെ നിരോധനം
നടപ്പക്കാത്തതിനാല്‍ നിരോധനം ഭലപ്രദമല്ല. കാസര്‍ഗോട്ടെ 11പഞ്ചായത്തുകളില്‍(എന്മകജെ,ബേലൂര്‍,കല്ലാര്‍,പേരിയ,പുല്ലൂര്‍,കയ്യൂര്‍
മുതലായ..) Endosulphan ഇരകളായി 5837 ആളുകളെ തിരിച്ചറിഞ്ഞു. ഇവരെ ഇരകളായി സര്‍ക്കാര്‍
അവസാനം അംഗീകരിച്ചു എങ്കിലും ക്രൂരമായ അവഗണന സര്‍ക്കാര്‍ തുടരുന്നു.ആനുകൂല്യങ്ങള്‍
ലഭ്യമാകുവാന്‍ യോഗ്യരായി കണ്ടെത്തിയത് ഇതില്‍ 2791 ആളുകളെ മാത്രം. സമരക്കാരുടെ
നിരന്തരശ്രമഭലമായി National Human Rights Commission വിഷയത്തില്‍ ഇടപെടുകയും
endosulphan നിരോധിക്കുവാന്‍ 2010 ഡിസംബര്‍ മാസം നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഒപ്പം സംസ്ഥാനസര്‍ക്കാരിനു താഴെപറയുന്ന നിര്‍ദേശങ്ങള്‍ നല്‍കി.
1 .
മരണപ്പെട്ടവര്‍ക്ക്/കിടപ്പിലയവര്‍ക്ക് 5
ലക്ഷം 2. വൈകല്യം ബാധിച്ചവര്‍ക്ക് 3 ലക്ഷം. 3 പാലക്കാട്ടും സമാന പഠനങ്ങള്‍ നടത്തി
ഇരകളെ കണ്ടെത്തുക.
4 .നിരന്തര
medical ക്യാമ്പ്‌കള്‍ സംഘടിപ്പിക്കുക.
ഈ നിര്‍ദേശങ്ങളെ അട്ടിമറിക്കുവാന്‍ സര്‍ക്കാര്‍
ബോധപൂര്‍വം ശ്രമിച്ചു എന്നു പറയുന്നതാകും കൂടുതല്‍ ശരി .മാത്രമല്ല സര്‍ക്കാര്‍
2014 ല്‍ കരാറില്‍ സമ്മതിച്ച ഉറപ്പുകള്‍ ഒന്നുപോലും നടപ്പകിയിട്ടില്ല. കടം എഴുതി
തള്ളൂവാന്‍ വിമുഖരാണ് സര്‍ക്കാര്‍. സവ്ജന്യ മരുന്ന് വിതരണം നടക്കുന്നില്ല വാര്‍ഷിക
മെഡിക്കല്‍ ക്യാമ്പും മെഡിക്കല്‍ കോളേജ്
ആരംഭിച്ചിട്ടില്ല. (സംസ്ഥാനത്ത് 35 സ്ഥാപനങ്ങള്‍ ഉള്ളപ്പോള്‍ ഇവിടെ ഒന്നുപോലും
ഇല്ല.) Beded സ്കൂള്‍ പ്രവര്‍ത്തനഅന്തീക്ഷം പരിതപകാരമാണ്.അവിടെ ഭക്ഷണത്തിന്
അനുവദിച്ച തുക കുട്ടികൊന്നിനു 5രൂപ മാത്രം. പെന്‍ഷന്‍ തുക 5000 രൂപയാക്കുവാന്‍ ഒരു
താല്‍പര്യവും ഉണ്ടായിട്ടില്ല. godownളില്‍
സൂക്ഷിച്ചിരിക്കുന്ന endosulphan നിര്‍വീര്യമാക്കല്‍ നടപപാക്കിയിട്ടില്ല.
നെഞ്ചം പറമ്പില്‍ കുഴിച്ചിട്ട കീടനാശിനി ഇന്നും പരിസര മലിനീകരണം നടത്തിവരുന്നു.
ഒരു
ജില്ലയിലെ നിരപരധികളായ ആയിരക്കണക്കിനു
ജനങ്ങളുടെ മുകളില്‍ ദുരിതം വിതച്ച സര്‍ക്കാര്‍ സംവിധാനം അതിന്‍റെ ദുരന്തം പേറുന്ന
ജനതയോടു കരുണയില്ലാതെ പെരുമാറുമ്പോള്‍ നീതിയും സുരക്ഷയും ജനങ്ങള്‍ക്ക് നല്‍കേണ്ടവര്‍
ഉത്തരവാദിത്തങ്ങള്‍ അവര്‍ തന്നെ മറന്നു
പോകുന്നു എന്നതാണ് വസ്തുത.ഒപ്പം നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളും തൊഴിലാളി
സംഘടനകളും ജനങ്ങളുടെ സുരക്ഷയിലും പ്രധാനമായി തൊഴില്‍ അവസരങ്ങളെ മാത്രം ഉറ്റുനോ
ക്കുവാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ തങ്ങളിരിക്കുന്ന കൊമ്പുകള്‍ മുറിക്കുകയാണെന്ന്
മറക്കുന്നു . സാമ്രാജ്യത്വ രാജ്യങ്ങള്‍ അവരുടെ ജനങ്ങളുടെ സുരക്ഷയില്‍ എടുക്കുന്ന താല്പര്യങ്ങള്‍ പോലും ജനാധിപത്യ രാജ്യത്തിന് മാതൃകയാക്കുവാന്‍ കഴിയാതെ
നമ്മുടെ ജനാധിപത്യത്തിന്‍റെ ലക്ഷ്യത്തെ
നേതാക്കള്‍ അട്ടിമറിച്ചു കഴിഞ്ഞു എന്ന്
മനസ്സിലാക്കുന്നതാണ് സത്യം. ജനാധിപത്യം വിജയിക്കുന്നത് അവസാനത്തെ ആളിനെയും
പരിഗണിക്കുമ്പോള്‍മാത്രം എന്ന ഗാന്ധിയന്‍ സ്വപങ്ങള്‍ക്ക് മുകളിലാണ് നാം ഇന്ന് വികസനരഥങ്ങള്‍
ഉരുട്ടികയറ്റുന്നത് എന്ന്‍ എന്നാകും നായകര്‍ തിരിച്ചറിയുക!!.
.
No comments:
Post a Comment